വത്തിക്കാന്‍സിറ്റി: കത്തോലിക്കാ സഭയിലെ രണ്ടാം വത്തിക്കാന്‍ വപ്ലവം നടത്തിയ മാര്‍പ്പാപ്പ പോള്‍ ആറാമനെ വൈകാതെ വത്തിക്കാന്‍ വിശുദ്ധനായി പ്രഖ്യാപിക്കും.
1960 കളില്‍ ആയിരുന്നു ഇദ്ദേഹം മാര്‍പ്പാപ്പയായിരുന്ന കാലം. സാന്‍ സാല്‍വദോര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന ഒസ്കാര്‍ റൊമേറോയെ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിക്കും. രാജ്യത്തെ അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരായി സംസാരിച്ചതിന് 1980-ല്‍ വെടിയേറ്റു കൊല്ലപ്പെട്ടയാളാണ് റൊമേറോ. പോള്‍ ആറാമന്റെ വിശുദ്ധ പ്രഖ്യാപന നടപടികള്‍ 2014 മുതല്‍ തുടങ്ങിയതാണ്.
രണ്ടാം വത്തിക്കാന്‍ വിപ്ലവം എന്നു വിളിക്കാവുന്നു വത്തിക്കാന്‍ കൗണ്‍സിലാണ് കത്തോലിക്ക പള്ളിനടപടികളിലും വിശ്വാസികളും പുരോഹിതരും തമ്മിലുള്ള ബന്ധത്തിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചത്.
പള്ളികളിലെ കുര്‍ബാന അതുവരെ ലത്തീന്‍ ഭാഷയില്‍ മാത്രമായിരുന്നു. അതത് പ്രാദേശിക ഭാഷളില്‍ കുര്‍ബാന നടത്താമെന്ന തീരുമാനം വന്നത് വത്തിക്കാന്‍ രണ്ടിനു ശേഷമാണ്. പുരോഹിതന്റെ പ്രസംഗം അള്ത്താരയോടായിരുന്നത് വിശ്വാസികളോടാക്കി മാറ്റിയതും ഇതോടൊയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: