ന്യൂദല്‍ഹി: ഐഎന്‍എക്സ് മീഡിയ പണമിടപാടു കേസില്‍ കാര്‍ത്തി ചിദംബരം സമീപിക്കേണ്ടത് ദല്‍ഹി ഹൈക്കോടതിയെയെന്ന് സുപ്രീംകോടതി. നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതി തേടി സിബിഐ ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നല്കിയ ഹര്‍ജി ചോദ്യം ചെയ്ത് കാര്‍ത്തി ചിദംബരം സുപ്രീംകോടതിയിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി കാര്‍ത്തി സമീപിക്കേണ്ടത് ദല്‍ഹി ഹൈക്കോടതിയെയാണെന്ന് വ്യക്തമാക്കിയത്.
സിബിഐ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെയും ലാപ്ടോപുകളുടെയും പാസ്വേര്ഡ് വെളിപ്പെടുത്താന്‍ കാര്‍ത്തി ചിദംബരം തയ്യാറാകാത്ത സാഹചര്യത്തിലാണ് നുണപരിശോധനയ്ക്കാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. സിബിഐ കസ്റ്റഡിയിലുള്ള കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഇങ്ങനൊരു നീക്കം നടത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ പരാമര്‍ശം പണിമിടപാടുകേസില് ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്ക്കും താക്കീതാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ ഐഎന്‍എക്സ് മീഡിയ പണമിടപാടു കേസില്‍ അറസ്റ്റ് ചെയ്തത്. 2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: