ചാരുംമൂട്: പതിനാറുകാരി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ശുചി മുറിയില്‍ പോകാന്‍ അമ്മ കാവല്‍ നില്‍ക്കണം. പാലമേല്‍ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ മുകുളുവിള ലക്ഷമി ഭവനത്തില്‍ ഷീജ വളരെ വിഷമത്തോടെയാണ് തന്റെയും മകളുടെയും ഈ ദുരവസ്ഥ ജന്മഭൂമിയോട് പങ്ക് വെച്ചത്.
ഭര്‍ത്താവ് ഭദ്രന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് തങ്ങള്‍ ജീവിക്കുന്നത്. സ്വന്തമായി ശൗചാലയമില്ലെന്ന്്്്്്്്്്് കാട്ടി വിവിധ ഇടങ്ങളില്‍ അപേക്ഷ നല്‍കിയിട്ടും ഫലമുണ്ടായില്ല.ഈ സാഹചര്യത്തില്‍ മകളെ തനിച്ചാക്കി മറ്റ് ജോലിക്ക് പോകാന്‍ പോലും സാധിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ആ അമ്മയുടെ മിഴികള്‍ നനഞ്ഞു.
ചാക്കും,തുണിയും കൊണ്ട് മറച്ച ശൗചാലയമാണ് ഇപ്പോള്‍ അവര്‍ ഉപയോഗിക്കുന്നത്.പഞ്ചായത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ വെളിയിടവിസര്‍ജ്ജന പദ്ധതിയില്‍ അപേക്ഷിച്ചിരുന്നെങ്കിലും ഇവരുടെ അപേക്ഷ പരിഗണിച്ചില്ലെന്ന് ഭദ്രന് പറയുന്നു.ആറു സെറ്റ് ഭൂമിയിലെ കൊച്ചു വീട്ടില്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് ഈ കുടുംബം കഴിയുന്നത്.ഈ കുടുംബത്തിന് സുരക്ഷിതമായി ഉപയോഗിക്കാന്‍ അടച്ചുറപ്പുള്ള ഒരു ശുചിമുറിവേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: