ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വികാസ് യാത്രയ്ക്ക് ചെങ്ങന്നൂരില്‍ ആവേശോജ്വല സ്വീകരണം.
ഇന്നലെ രാവിലെ 9.30ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ സംയോജകനുമായ എ.എന്‍. രാധാകൃഷ്ണന്, കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി എന്നിവരോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ കുമ്മനത്തെ ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഷാളണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടി യോടെ യാത്രാനായകനെ റെയില്‍വേ സ്റ്റേഷന് പരിസരത്തേക്ക് ആനയിച്ചു. സംസ്ഥാന, ജില്ല, നിയോജക മണ്ഡലം നേതാക്കളടക്കം നൂറ് കണക്കിന് പ്രവര്‍ത്തകരാണ് കുമ്മനത്തെ സ്വീകരിക്കാനെത്തിയത്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ആരതി ഉഴിഞ്ഞ് തിലകമണിയിച്ച് കുമ്മനത്തെ സ്വീകരിച്ചു.
തുടര്‍ന്ന് ജില്ലാ കമ്മറ്റിയുടെ നേതൃത്തിലും നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലും സ്വീകരണം നല്കി. ബിജെപി ദേശിയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ഡി. അശ്വനി ദേവ്, കേരള കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്മാന് രാജന് കണ്ണാട്ട്, ഫാ. ഡേവിഡ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, ഡി. വിനോദ് കുമാര്‍, അജി.ആര്.നായര്‍, പ്രമോദ് കാരയ്ക്കാട് എന്നിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്കി. അടിയന്തിരാവസ്ഥയില്‍ ജയില്‍വാസം അനുഷ്ഠിച്ചവരെ ആദരിച്ചു.
വെണ്മണി പഞ്ചായത്തിലെ 164-ാം നമ്പര്‍ ബൂത്ത് യോഗം കുമ്മനം ഉദ്ഘാടനം ചെയ്തു. ബുധനൂര്‍ പഞ്ചായത്തിലെ ഉളുന്തി പുത്തൂര്‍ കോളനി സന്ദര്‍ശിച്ച് കോളനിവാസികള്‍ക്കൊപ്പം അത്താഴ ഭക്ഷണത്തോടെ യാത്രയുടെ ആദ്യദിനം സമാപിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടിന് പൗരപ്രമുഖരുടെ യോഗം. തുടര്‍ന്ന് സമുദായ സംഘടനാ നേതാക്കന്മാരുമായും മതമേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തും.
മുന്‍കാല പ്രവര്‍ത്തകരുടെ യോഗത്തിലും കുമ്മനം പങ്കെടുക്കും. വൈകിട്ട്
ആറിന് ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എട്ടിന് സംഘപരിവാര്‍ കാര്യകര്ത്തൃയോഗം 9.30 ജില്ലാ കോര്‍ കമ്മിറ്റി എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: