കൊച്ചി: എംജി സര്‍വകലാശാലാ കലോത്സവത്തിന്(അശാന്തം) ഇന്ന് തിരിതെളിയും. അഞ്ചുദിവസത്തെ കലോത്സവത്തില്‍ 2800 വിദ്യാര്‍ത്ഥികള്‍ 57 ഇനങ്ങളില്‍ മാറ്റുരയ്ക്കും.
രാജേന്ദ്രമൈതാനിയിലാണ് പ്രധാന വേദി (അശാന്തന് നഗര്‍). രാജേന്ദ്രമൈതാനിക്ക് പുറമെ മഹാരാജാസ് കോളേജ് സെന്റിനറി ഹാള്‍ (ഗൗരി ലങ്കേഷ് നഗര്‍), ലോ കോളേജ് ഓഡിറ്റോറിയം (മധു നഗര്‍), മഹാരാജാസ് മലയാളം മെയിന്‍ ഹാള്‍ (ഐ.വി. ശശിനഗര്‍), ലോ കോളേജ് അസംബ്ലി ഹാള്‍ (പുനത്തില്‍ കുഞ്ഞബ്ദുള്ള നഗര്‍), മഹാരാജാസ് കോളേജ് ഫിസിക്സ് ഗ്യാലറി (കലാമണ്ഡലം ഗീതാനന്ദന് നഗര്‍), മഹാരാജാസ് ഇംഗ്ലീഷ് മെയിന്‍ ഹാള്‍ (ഡോ. വി.സി. ഹാരിസ് നഗര്‍) എന്നിവയാണ് മറ്റ് വേദികള്‍.
വെള്ളിയാഴ്ച പകല്‍ മൂന്നിന് ഹൈക്കോടതി ജങ്ഷനില്‍നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. പ്രധാന വേദിയിലെ ഉദ്ഘാടന സമ്മേളനത്തില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വേദി ഒന്നില്‍ തിരുവാതിര, രണ്ടില്‍ മൈം, മൂന്നില്‍ ആണ്‍കുട്ടികളുടെ ഭരതനാട്യം എന്നീ മത്സരങ്ങള്‍ അരങ്ങേറും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 300 വിദ്യാര്‍ഥികള്‍ അധികമായി മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്ന് സംഘാടകസമിതി അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ വി.എം. ജുനൈദ്, ഭാരവാഹികളായ നിഖില്‍ ബാബു, ടി.പി. ജിബിന്‍, അജിത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: