തിരുവനന്തപുരം: വിവാദത്തെ തുടര്‍ന്ന് തടവുകാരുടെ മോചനപ്പട്ടിക സര്‍ക്കാര്‍ തിരുത്തി. സിപിഎമ്മിന്റെ കൊടും ക്രിമിനലുകളെയുള്പ്പെടെയുള്ളവരുടെ മോചനത്തില്‍ നിന്നാണ് സര്‍ക്കാര്‍ പിന്മാറിയത്.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ കൂടാതെ കൊച്ചിയില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെ ഉള്‍പ്പെടെ പുറത്ത് വിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തി. ഇവര്‍ ഉള്‍പ്പെട്ട 1850 പേരുടെ പട്ടിക ഗവര്‍ണ്ണര്‍ പി.സദാശിവത്തിന് കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചിരുന്നു.ടി.പി.കേസിലെ കൊടിസുനി, കുഞ്ഞനന്തന് തുടങ്ങിയവരും മോചന പട്ടികയില്‍ ഇടം പിടിച്ചു.
കോടതി ക്വട്ടേഷന്‍ സംഘമാണെന്ന് വിലയിരുത്തിയവര്‍ വരെ പട്ടികയിലുണ്ടെന്ന് ഗവര്‍ണ്ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെ പട്ടിക അംഗീകരിക്കാതെ ഗവര്‍ണ്ണര്‍ തിരികെ അയയ്ച്ചു. പുതുക്കിയ 739 പേരടങ്ങുന്ന പട്ടികയാണ് ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: