തിരുവനന്തപുരം: വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്ക് കേന്ദ്രവനിതാ ശിശുവികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ നാരീശക്തിപുരസ്കാരത്തിന് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനി ആര്‍ട്ടിസ്റ്റ് കെ. ശ്യാമളകുമാരി അര്‍ഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
പുരുഷാധിപത്യം നിലനിന്ന കേരളീയപരമ്പരാഗത ചുവര് ചിത്രകലാരംഗത്ത് ക്ഷേത്രച്ചുമരില്‍ വരച്ച് വിപ്ലവകരമായ മാതൃകകാട്ടിയ പ്രഥമ കലാകാരിയാണ് ശ്യാമളകുമാരി.
ഫെബ്രുവരി 4 മുതല്‍ 18 വരെ ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി ദേശീയ കലാകേന്ദ്രത്തില്‍ കേന്ദ്രലളിതകലാ അക്കാദമി സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര കലാമേളയില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത ഏക ചിത്രകാരിയാണ്. ഡോ അംബേദ്കര്‍ ദേശീയപുരസ്കാരം, ശ്രീകൃഷ്ണപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പോങ്ങുംമൂട് ഇന്‍ഫന്റ് ജീസസ് സെന്‍ട്രല്‍ സ്കൂള്‍ ചിത്രകലാധ്യാപികയാണ് ഈ അറുപത്തിനാലുകാരി.
ചിത്രകാരനും ഗ്രന്ഥകാരനുമായ ജി. അഴീക്കോടിന്റെ ഭാര്യയാണ്. മകന് ബി.എസ്. ബിജുവും ഉള്‍പ്പെടുന്ന കുടുംബ കൂട്ടായ്മയാണ് കലാസേവനം. ചുമര്‍ചിത്രകലയുടെ തറവാട്ടമ്മയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ശ്യാമളകുമാരിയുടെ കലാസേവനങ്ങളെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലും മോണോഗ്രാഫുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: