ജറുസലേം: യുഎസും ഇസ്രയേലും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസം ഞായറാഴ്ച ഇസ്രയേലില്‍ തുടങ്ങി. ‘ജൂനിപെര്‍ കോബ്ര 2018’ എന്നു പേരിട്ടിരിക്കുന്ന അഭ്യാസം ഒരു മാസം നീളുമെന്ന് വ്യാഴാഴ്ച സൈനിക വക്താവ് അറിയിച്ചു.
ഇസ്രയേലിന് നേരെയുള്ള മിസൈല്‍ ആക്രമണങ്ങളെ ചെറുക്കുക ലക്ഷ്യമിട്ടാണ് സംയുക്ത സൈനികാഭ്യാസം. യുഎസ് യൂറോപ്യന്‍ കമാന്‍ഡും ഇസ്രയേല്‍ സൈന്യവുമായി ചേര്‍ന്നാണ് സൈനികാഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്.
സൈനികാഭ്യാസത്തിന്റെ ഭാഗമായി 2500 യുഎസ് സൈനികര്‍ ഇസ്രയേലില്‍ എത്തിയിട്ടുണ്ട്. ഇസ്രയേല്‍ സൈന്യത്തിലെ 2000 പേരാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: