ഛത്തീസ്ഗഡ്: മാവോയിസ്റ്റുകളെ വേട്ടയാടാന്‍ ഛത്തീസ്ഗഡിലെ അബുജമഠ് വനത്തില്‍ മൂന്ന് സ്ഥിരം ക്യാമ്പുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. സി.ആര്.പി.എഫും സംസ്ഥാന പോലീസും സംയുക്തമായാണ് ക്യാമ്പ് സ്ഥാപിക്കുന്നത്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ഈ മേഖലയില്‍ കൂടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.
മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടയില്‍ കാടിനുള്ളില്‍ വച്ച് 37 സൈനികരാണ് ഈ വര്‍ഷം മരിച്ചത്. സാധാരണ ഗതിയില്‍ വനത്തിനുള്ളില്‍ താത്കാലികമായി ക്യാമ്പ് സ്ഥാപിക്കുകയും പട്രോളിങ് നടത്തുകയാണ് പതിവ്. ഇതില്‍ നിന്നു വ്യത്യസ്തമായാണ് സ്ഥിരം ക്യാമ്പ് നിര്‍മിക്കാനൊരുങ്ങുന്നത്.
ബസ്തര്‍ റീജണില്‍ നിന്നുള്ള സൈനികരാണ് ഇതുവരെ അബുജമഠില് പട്രോളിങ് നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: