തിരുവനന്തപുരം: ലൈറ്റ് മെട്രോ വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി നിയമസഭയില്‍. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിക്കില്ല. പദ്ധതി തുടങ്ങാന്‍ തടസ്സമാകുന്നതു സാമ്പത്തികമാണ്. കേന്ദ്ര അനുമതി ഇല്ലാതെ പദ്ധതി തുടങ്ങാനാകില്ല. തിരക്കായതിനാലാണു ശ്രീധരന് ആവശ്യപ്പെട്ടപ്പോള്‍ കാണാന്‍ കഴിയാതിരുന്നത്്. പിണറായി പറഞ്ഞു. അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ആരും ചോദ്യം ചെയ്യുന്നില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ലാഭത്തിലല്ലെന്നു കരുതി കെഎസ്ആര്‍ടിസി പൂട്ടുമോയെന്ന് അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്കിയ കെ. മുരളീധരന് ചോദിച്ചു. ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച പ്രശ്നങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശയപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
നോട്ടീസ് സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇ. ശ്രീധരനെ സര്‍ക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഓടിച്ചത് ലൈറ്റ് മെട്രോയെ അല്ല ശ്രീധരനെ തന്നെയാണെന്നും ഇതിനു വേണ്ടി ഇടതു സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: