നാഗപ്പൂര്‍: സമൂഹത്തില്‍ വിഭാഗീയതയും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന ശക്തികള്‍ സക്രിയമാണെന്നും കരുതിയിരിക്കണമെന്നും ആര്‍എസ്എസ്. ഇന്നുരാവിലെ ആരംഭിച്ച അഖില ഭാരതീയ പ്രതിനിധി സഭയില്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാ ജോഷി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കരുതല്‍ അറിയിപ്പ്. ആര്‍എസ്എസ് പ്രവര്‍ത്തനം സമൂഹത്തില്‍ വലിയതോതില്‍ നല്ല സ്വാധീനം വര്‍ദ്ധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് സമാധാനപൂര്‍വം സാമര്‍ത്ഥ്യത്തോടെ, കഠിന ശ്രമങ്ങളിലൂടെ മുന്നോട്ടു പോകാനും സംഘ പ്രവര്‍ത്തനത്തിന്റെ മികവിലാണ് എല്ലാവിജയവുമെന്ന് മനസിലാക്കണമെന്നും പറയുന്നു.
ഇന്ന് ആരംഭിച്ച പ്രതിനിധി സഭ മാര്‍ച്ച് 11 വരെയാണ്.
സംഘപ്രവര്‍ത്തനത്തില്‍ കൂടുതല്‍ വിശ്വാസം ജനങ്ങള്‍ക്ക് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യമെമ്പാടും പ്രതീക്ഷകളും വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സംഘം സംഘടിപ്പിച്ച പല പരിപാടികളിലെയും ഹിന്ദു ജനസാന്നിദ്ധ്യം മികച്ച അനുഭവമാണ്. സാമൂഹ്യ-മത-വ്യാവസായിക രംഗത്തെ പ്രമുഖര്‍ സംഘ പ്രവര്‍ത്തനത്തില്‍ ആഭിമുഖ്യം കൂടുതല്‍ കാണിക്കുന്നത് നമ്മുടെ സ്വീകാര്യതയാണ് വര്‍ദ്ധിപ്പിക്കുന്നത്, റിപ്പോര്‍ട്ട് പറയുന്നു.
അതേ സമയം സമൂഹത്തില്‍ നടക്കുന്ന അതിക്രമ സംഭവങ്ങള്‍ ആശങ്കാകരമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പൊതു മുതല്‍ നശിപ്പിക്കുന്ന പ്രവണതകള്‍ കൂടി വരുന്നത് ആശങ്കാകരമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഏറ്റവും മുന്‍ഗണന കൊടുക്കേണ്ട മേഖല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിഭാഗീയ ശക്തികളെക്കുറിച്ച് നല്ല കരുതല്‍ വേണം.
സാമൂഹ്യ വികാരത്തെ മുറിവേല്‍പ്പിക്കുന്നതാണ് ചില സംഭവങ്ങള്‍. പൊതുവികാരങ്ങളുടെ മേല്‍ നടക്കുന്ന അത്തരം പ്രകടനങ്ങളില്‍ അതത് പാര്‍ട്ടികളും സംഘടനകളും വിഭാഗങ്ങളും പൊതുജന വികാരത്തെയും അഭിമാനത്തെയും ബാധിക്കാതെ നോക്കണം.
നമ്മുടേത് വലിയ കുടുംബമാണ്. അതിനാല്‍ പരസ്പര ബഹുമാനം കാക്കണം, സംരക്ഷിക്കണം. ഇതിന് കൂടിയാലോചനകളും ചര്‍ച്ചകളും വേണം. ഇത്തരം വേളകളില്‍ മത-സാമൂഹ്യ-രാഷ്ട്രീയ നേതൃത്വങ്ങളുടെ നിര്‍മ്മാണാത്മക പങ്ക് നിര്‍ണ്ണായകമാണ്, റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ നീതിയും സുരക്ഷാ സംവിധാനവും ബഹുമാനിക്കപ്പെടണം, അതില്‍ വിശാസം വര്‍ദ്ധിക്കണം. ഭരണഘടനാനുസൃതമായും നിയമപരമായും നമ്മുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള അവകാശം നമുക്കുണ്ട്. അതിനനുസൃതമായ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതും അവശ്യമാണ്, റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: