തിരുവനന്തപുരം: അംഗന്‍വാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം മുഴുവന്‍ കുടിശിക സഹിതം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അംഗന്‍വാടി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കേണ്ടിയിരുന്ന 1000 രൂപ ചില പഞ്ചായത്തുകള്‍ കുടിശിക വരുത്തിയത് കാരണം വര്‍ധിപ്പിച്ച മുഴുവന്‍ ഓണറേറിയം തുകയും ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. 2017-18ലെ മൂന്നാം ഗഡു അനുവദിച്ചു കൊണ്ടുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവില്‍ പ്രാദേശിക സര്‍ക്കാരുകള്‍ കുടിശിക വരുത്തിയ തുക സാമൂഹ്യനീതി വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്തതിന് ശേഷം മാത്രമേ വികസന ഫണ്ട് അനുവദിക്കുകയുള്ളൂവെന്ന് ഉത്തരവായിട്ടുണ്ട്.
ഇതിന് അനുസൃതമായി ഡിഡിഒമാര്‍ ഒരു സാക്ഷപത്രം അടുത്ത ബില്ലിനോടൊപ്പം വയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2018-19 വര്‍ഷം മുതല്‍ ബജറ്റില്‍ തന്നെ ഓണറേറിയം നല്‍കുന്നതിനായി 144 കോടി രൂപ വകയിരുത്തിയതിനാല്‍ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: