അഗര്‍ത്തല: കാല്‍നൂറ്റാണ്ടത്തെ കമ്യൂണിസ്റ്റ് ഭരണത്തില്‍നിന്നും മോചനം നേടിയ ത്രിപുരയില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. ആവേശം നിറഞ്ഞ ഉത്സവസമാനമായ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രിയായി വിപ്ലവ് കുമാര്‍ ദേവും ഉപമുഖ്യമന്ത്രി ജിഷ്ണു ദെബ്ബര്‍മ്മയും സത്യപ്രതിജ്ഞ ചെയ്തു. സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര)യുടെ രണ്ട് പേരുള്‍പ്പെടെ എട്ട് മന്ത്രിമാരും അധികാരമേറ്റു. ഗവര്‍ണര്‍ തഥാഗത് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, ഡോ.മുരളീ മനോഹര്‍ ജോഷി, ബിജെപി മുഖ്യമന്ത്രിമാരായ വിജയ് രൂപാണി, ശിവരാജ് സിങ്ങ് ചൗഹാന്, സര്‍ബാനന്ദ സോനോവാള്‍, രഘുബീര്‍ ദാസ്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങ്, നിര്‍മ്മല സീതാരാമന്, കിരണ്‍ റിജിജു, ജനറല്‍ സെക്രട്ടറി രാം മാധവ്, എന്‍ഇഡിഎ കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മ്മ, ത്രിപുര പ്രഭാരി സുനില്‍ ദേവ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
അഗര്‍ത്തല ആസാം റൈഫില്‍സ് ഗ്രൗണ്ടിലെ ചരിത്രനിമിഷത്തിന് പതിനായിരക്കണക്കിന് ജനങ്ങളും സാക്ഷിയായി. ആദ്യമായാണ് രാജ്ഭവന് പുറത്ത് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. പതിവിന് വിപരീതമായി ഇത്തവണ ജനങ്ങള്‍ക്കും പ്രവേശനം നല്കി. കാവിക്കൊടികളാല് നഗരം മുങ്ങി. സംസ്ഥാനത്തുടനീളം ആഘോഷങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: