ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാലക്കാട്സ്വദേശികളായ ജി.കെ. നായര്‍(74) ഭാര്യ ഗോമതി (62) എന്നിവരെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഭോപ്പാല്‍ നര്‍ദവാലി പിപ്ലാനിയിലെ വീട്ടിലാണു മൃതദേഹങ്ങള്‍ കണ്ടത്.
മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്നാണു സൂചന. ഗോമതിയുടെ സ്വര്‍ണമാലയും വളയും നഷ്ടപ്പെട്ടിരുന്നു. റിട്ടയേര്‍ഡ് നഴ്സാണ് ഗോമതി. രാവിലെ ജോലിക്കെത്തിയവരാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൂന്നു പെണ്മക്കളെയും വിവാഹം കഴിപ്പിച്ചതിനുശേഷം ദമ്പതികള്‍ തനിയെ താമസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: