കൊച്ചി: സോളാര്‍ കേസില്‍ ഈ മാസം 17ന് പ്രത്യേക സിറ്റിങ് നടത്താന്‍ ഹൈക്കോടതി തീരുമാനിച്ചു. സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍, രഞ്ജിത്കുമാറിന്റെ അഭ്യര്‍ഥന മാനിച്ചാണിത്.
ജസ്റ്റിസ് ജി. ശിവരാജനെ സോളാര്‍ കേസ് അന്വേഷണ കമീഷനായി നിയമിച്ച കാബിനറ്റ് രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ സര്ക്കാരിനോട്നിര്ദേശിച്ചിരുന്നു. എന്നാല്‍ നിയമനം സംബന്ധിച്ച കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറി നല്കിയ അധിക സത്യവാങ്മൂലത്തിലായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കാബിനറ്റ് നോട്ട് തയാറാക്കിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ആണ്. അജണ്ടക്ക് പുറത്ത് ഉള്‍പ്പെടുത്തിയാണ് അന്നത്തെ മന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്തത്. മന്ത്രിസഭാ തീരുമാനത്തിന്റെ ഫയലുകള്‍ക്കൊപ്പം കാബിനറ്റ് നോട്ട് കാണുന്നില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: