ന്യൂദല്‍ഹി: ഇരുപത്തയ്യായിരം കോടിയിലേറെ രൂപയുടെ ബാങ്ക് വായ്പ്പയുള്ള വീഡിയോ കോണ്‍ മേധാവി വേണുഗോപാല്‍ ദൂത് മുങ്ങിയെന്ന ആശങ്ക, ഒടുവില്‍ നാട്ടില്‍ തന്നെയുണ്ടെന്നറിഞ്ഞപ്പോള് ബാങ്ക് അധികൃതര്‍ ആശ്വാസം.
വേണുഗോപാല്‍ രാജ്യം വിട്ടതായി സംശയം പ്രകടിപ്പിക്കുന്ന വാട്ട്സാപ്പ് സന്ദേശമാണ് ഭീതി പരത്തിയത്. ഇതോടെ വിവിധ ബാങ്ക് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ചിലര്‍ വേണുഗോപാലിനെ തന്നെ വിളിച്ച് അന്വേഷിച്ചു. മൂന്നുവര്‍ഷമായി ഞാന്‍ വിദേശരാജ്യങ്ങളില്‍ പോയിട്ട്, ഇപ്പോഴും ഇന്ത്യയില്‍ തന്നെയുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്.
ആര്ബിഐയുടെനിയമ നടപടി നേരിടുന്ന രണ്ടാമത്തെ വലിയ കമ്പനിയാണ് വീഡിയോകോണ്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11400 കോടിയുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിയും അമ്മാവനും കൂട്ടുപ്രതിയുമായ മേഹദല് ചോക്സിയും മുങ്ങിയതാണ് ഭീതിക്കു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: