ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണകേസ് സൂത്രധാരനായ ഹാഫിസ് സെയ്ദിന്റെ പാര്‍ട്ടിയായ മില്ലി മുസ്ലീം ലീഗിന് (എംഎഎഎല്)രജിസ്ട്രേഷന് നല്കാന് തെരഞ്ഞെടുപ്പു കമ്മീഷനോട് പാക് ഹൈക്കോടതി ഉത്തരവിട്ടു. സെയ്ദിന്റെ അറസ്റ്റ് തടഞ്ഞുള്ള സ്റ്റേ നീട്ടിയതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.
2017 ഒക്ടോബര്‍ 11 നാണ് മില്ലി മുസ്ലീം ലീഗിന് രാഷ്ട്രീയപാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ രജിസ്ട്രേഷന് നല്‍കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് ഉത്തരവിട്ടത്. ഇത്ചോദ്യം ചെയ്താണ് എംഎഎഎല് പ്രസിഡന്റ് സെയ്ഫുള്ള ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. നിരോധിച്ച ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ആഭ്യന്തരമന്ത്രാലം നല്കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ്.
അതിനിടെ സെയ്ദിന്റെ പാക്കധിനിവേശ കശ്മീരിലും ജില്‍ജിത്ത് ബാള്ട്ടിസ്ഥാനിം പഞ്ചാബ് പ്രവിശ്യയിലുമുള്ള ഉള്ള വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. പഞ്ചാബ് പ്രവിളെയിലെ 148 വസ്തുവകകളാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: