ചെങ്ങന്നൂര്‍: ജനമനസ്സുകളെ കീഴടക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ജില്ലയില്‍ നടത്തിയ വികാസ് യാത്ര ചെങ്ങന്നൂരില്‍ പരിസമാപ്തി കുറിച്ചു. മറ്റ് രാഷ്ട്രീയ സംഘടനകളില്‍ നിന്നും വ്യത്യസ്ഥമായി അടിസ്ഥാന വര്‍ഗ്ഗ ജനവിഭാഗങ്ങളെയും, ഇടത്തരക്കാരെയും പൗരപ്രമുഖന്മാരെയും മുന്‍കാല സംഘടനാ പ്രവര്‍ത്തകരേയും മതമേലദ്ധ്യക്ഷന്മാരെയും യാത്രയുടെ ഭാഗമായി അദ്ദേഹം കാണുകയും സംവദിക്കുകയും പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.
യാത്രയുടെ ഭാഗമായി ബുധനൂര്‍ ഉളുന്തി പുത്തൂര്‍ കോളനിയില്‍ നടത്തിയ സന്ദര്‍ശനവും അവരോടൊപ്പമുള്ള അത്താഴ ഭക്ഷണവും കോളനി നിവാസികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി മാറി. അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്നും അകലം പാലിക്കുന്ന ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വത്തിന് വിപരീതമായ കുമ്മനത്തിന്റെയും മറ്റ് ബിജെപി നേതാക്കളുടെയും ഇടപെടലുകള്‍ കോളനി നിവാസികള്‍ക്ക് നവ്യാനുഭവമായി.
ഉപതെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിന നില്ക്കുന്ന ചെങ്ങന്നൂരില്‍ കുമ്മനത്തിന്റെ യാത്രയെത്തിയത് പ്രവര്‍ത്തകര്‍ക്കുള്ളില്‍ ആവേശം ജ്വലിപ്പിച്ചിട്ടുണ്ട്. മാത്രമല്ല വികാസ് യാത്ര തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടക്കം കുറിക്കുന്ന തലത്തിലേക്കും മാറി.
പരിപാടിലുടനീളം പങ്കെടുത്ത ജനബാഹുല്യം ചെങ്ങന്നൂരിലും മാറ്റത്തിന്റെ തരംഗം സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ്. വികാസ് യാത്രയ്ക്ക് സമാപനം കുറിച്ച് നഗരത്തില്‍ നടന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. മറ്റ് പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലേക്ക് വന്നവരെ അദ്ദേഹം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: