ഇപ്പോ, മലേഷ്യ: അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ മോഹം പൊലിഞ്ഞു. നിര്‍ണായ ലീഗ് മത്സരത്തില്‍ അവര്‍ അയര്‍ലന്‍ഡിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റു. ഇതാദ്യമായാണ് ഇന്ത്യ അയര്‍ലന്‍ഡിന് മുന്നില്‍ അടിയറവ് പറയുന്നത്. ഈ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഇന്ത്യക്ക് ഇന്ന് അവസരമുണ്ട്. ടൂര്‍ണമെന്റിലെ അഞ്ച് ആറ് സ്ഥാനക്കാരെ നിശ്ചയിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയും അയര്‍ലന്‍ഡും ഇന്ന് ഏറ്റുമുട്ടും.
രണ്ട് തവണ പിന്നാക്കം പോയ അയര്‍ലന്‍ഡ് ശക്തമായ തിരിച്ചുവരവിലൂടെയാണ് നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ മുക്കിക്കളഞ്ഞത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലന്‍ഡ് ഇന്ത്യക്കെതിരെ ജയിച്ചുകയറുന്നത്.
ഇന്ത്യക്കായി രമണ്‍ദീപ് സിങ്ങും അമിത് റോഹിദാസും ഗോള്‍ നേടി. ഒഡോണോഗി , സീന്‍ മുറെ, ലീ കോള്‍ എന്നിവരാണ് അയര്‍ലന്‍ഡിനായി ലക്ഷ്യം കണ്ടത്.
ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ വന്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തകര്ത്തുപൊരുതി. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ രമണ്‍ദീപ് ഇന്ത്യയെ മുന്നിലെത്തിച്ചു. അയര്‍ലന്‍ഡും ശക്തമായ പോരാട്ടം തന്നെ കാഴ്ചവെച്ചു. ഏറെതാമസിയാതെ അവര്‍ ഗോള്‍ മടക്കി. ഓമഡാണോഗിയാണ് സ്കോര്‍ ചെയ്തത്.
രണ്ട് മിനിറ്റുകള്‍ക്കുശേഷം ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി റോഹിദാസാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ഇടവേളയ്ക്ക് ഇന്ത്യ 2-1 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പ്രതിരോധം കീറിമുറിച്ച് കുതിച്ച അയര്‍ലന്‍ഡ് രണ്ട് ഗോളുകള്‍ കൂടി നേടി വിജയം തങ്ങളുടേതാക്കി. 36-ാം മിനിറ്റില്‍ സീന്‍ മുറേയും 42-ാം മിനിറ്റില്‍ ലീ കോളുമാണ് നിര്‍ണായക ഗോളുകളിലൂടെ ടീമിന് വിജയം സമ്മാനിച്ചത്.
കഴിഞ്ഞതവണ ഇവിടെ വെങ്കല മെഡല്‍ നേടിയ ഇന്ത്യയുടെ
മൂന്നാം തോല്‍വിയാണിത്. നേരത്തെ അര്‍ജന്റീന, ഓസ്ട്രേലിയ ടീമുകളോട് തോറ്റിരുന്നു. ഇംഗ്ലണ്ടുമായി സമനില പിടിച്ച ഇന്ത്യ ആതിഥേയരായ മലേഷ്യയെ തോല്‍പ്പിച്ചു. ലീഗില്‍ ഇന്ത്യയുടെ ഏക വിജയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: