തലശ്ശേരി: ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ചാല ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്നാട് തെങ്കാശിക്കാരായ മൂന്ന് പേര് മരിക്കാനിടയായത് മതിയായ രേഖകളില്ലാതെ എം സാന്റ് നിറച്ചോടിയ കെഎല്‍ഐ 3 സി 359 ടിപ്പറിന്റെ ഒളിച്ചോട്ടത്തിനിടയിലാണെന്ന് സൂചന. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടിപ്പറിന്റെ െ്രെഡവര്‍ മലപ്പുറം എടവണ്ണയിലെ മൂലത്ത് വീട്ടില്‍ മൊയ്തീന് കുട്ടിയുടെ മകന് സിദ്ദിഖിനെ (47) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി സിജെഎം കോടതി ഇയാള്‍ക്ക് ജാമ്യം നല്കി. ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ മലപ്പുറത്ത് നിന്നും എം സാന്റുമായി കണ്ണൂര്‍ പുതിയ തെരുവിലേക്ക് ഓടുന്നതിനിടയില്‍ ഹൈവേ പോലീസിനേയും ജിയോളജിക്കാരെയും വെട്ടിക്കാന്‍ രാത്രിയില്‍ ചാല ബൈപാസില്‍ പള്ളിക്കടുത്ത് നിര്‍ത്തിയിട്ടതായിരുന്നു. പുലര്‍ച്ചെ റോഡിലേക്ക് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തത്സമയം അത് വഴി വന്ന ടി.എന്‍.69.ആര്.3785 ഒമ്നി വാന്‍ പിറകിലിടച്ചത്. കണ്ണൂരില്‍ ആക്രിക്കച്ചടവത്തിന് വരികയായിരുന്ന രാമര്‍ (35), ചെല്ലദുരൈ (45), കുത്തലിംഗം (70) എന്നിവരാണ് വാനിലുണ്ടായത്. ഓടിച്ച രാമറടക്കം മൂന്ന് പേരും തല്‍ക്ഷണം മരണപ്പെട്ടു. കച്ചവടത്തിനായി ഇവര്‍ കൈവശം കരുതിയ 1,42000 രൂപ ഇപ്പോള്‍ അവകാശിയെ കാത്ത് എടക്കാട് പോലീസിലുണ്ട്. കോടതി നിര്‍ദ്ദേശ പ്രകാരമാണ് പണം പോലീസ് സൂക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: