ഗോരഖ്പൂര്‍: ഉത്തർപ്രദേശില്‍ ഔറംഗസേബിന്റെ ഭരണം കാണാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങള്‍ നല്ല ഭരണവും വികസനവും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോരഖ്പൂരിലെ പ്രചരണം അവസാനിക്കുന്നതിന് മുമ്പ് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
ബിഎസ്പിയും എസ്പിയും സര്‍ക്കാരിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. സംസ്ഥാനത്ത് അരാജകവാദവും, കൊള്ളയും, അഴിമതിയും നടക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ കഴിഞ്ഞ 11 മാസത്തെ സാര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ബിജെപിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ നാല് വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളും വോട്ടര്‍മാര്‍ക്ക് അറിയാം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകൾ, കർഷകർ, യുവാക്കൾ, വ്യവസായികള്‍ തുടങ്ങി എല്ലാവരും അരക്ഷിതാവസ്ഥയിലായിരുന്നു. എന്നാലിപ്പോള്‍ സംസ്ഥാനത്ത് ക്രമസമാധാനം നിലവില്‍ വന്നു. ക്രിമിനലുകളെല്ലാം ഓടിയൊളിച്ചു.
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ രാജവാഴ്ചയേയും കുടുംബവാഴ്ചയേയും തള്ളിക്കളഞ്ഞുവെന്നും യോഗി പറഞ്ഞു. ഈ മാസം പതിനൊന്നിനാണ് ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്തിയായി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിയായി കേശവ പ്രസാദ് മൗര്യയും ചുമതലയേറ്റതോടെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യശത്രുവായ സമാജ്വാദി പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിരിക്കുകയാണ് ബിഎസ്പി.
യോഗി ആദിത്യനാഥ് അഞ്ചുതവണ തുടര്‍ച്ചായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ഗോരഖ്പൂര്‍. ഖോരക്പൂരില്‍ ഉപേന്ദ്രദത്ത് ശുക്ലയും ഫുല്പൂരില് കൗശലേന്ദ്ര സിങ് പട്ടേലുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. എസ്പി സ്ഥാനാര്‍ഥികളായി നരേന്ദ്ര പ്രതാപ് സിങ് പട്ടേലും പ്രവിണ്‍ നിഷാധ് എന്നിവരും കോണ്‍ഗ്രസ് സ്ഥാര്‍ഥികളായി സുരേന്ദ്രകരീം മനീഷ് മിശ്ര എന്നിവരും മത്സരരംഗത്തുണ്ട്. പോകാനാവില്ലെന്ന് ആളുകൾക്ക് അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: