കോട്ടയം: കൂട്ടിന് ഞങ്ങളുണ്ട്…. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്ക് സ്നേഹസ്പര്‍ശമായി പോലീസ് സേന. മുതിര്‍ന്നവരുടെ ക്ഷേമം, സുരക്ഷ, സംരക്ഷണം എന്നിവ ലക്ഷ്യമാക്കി കേരള പോലീസ് ആവിഷ്കരിച്ച ഹോട്ട്ലൈന്‍ പദ്ധതി ‘സ്നേഹസ്പര്‍ശം’ ജില്ലയില്‍ തുടങ്ങി. പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയാണ് കോട്ടയം.
ജനമൈത്രി പദ്ധതിവഴി ജില്ലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 5,126 വയോധികരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതില്‍ വീട്ടില്‍ ലാന്‍ന്റ് ഫോണ്‍ കണക്ഷനുള്ള 527 പേരുടെ വീടുകളില്‍ ബിഎസ്എന്‍എല്ലുമായി സഹകരിച്ച് ഹോട്ട്ലൈന്‍ പദ്ധതി ക്രമീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ 434 വീടുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കാനായത്.
പത്ത് സെക്കന്‍ഡ് ഫോണിന്റെ റിസീവര്‍ കൈയിലെടുത്ത് പിടിച്ചാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലേയ്ക്ക് കാള്‍ ചെല്ലുന്ന രീതിയിലാണ് ക്രമീകരണം. വരുംദിവസങ്ങളില്‍ ഹോട്ട്ലൈന്‍ പദ്ധതിക്കായി പോലീസ് കണ്‍ട്രോള്‍റൂം തുടങ്ങും. രണ്ടാംഘട്ടത്തില്‍ മൊബൈല്‍ ഫോണുകളിലും സേവനം ലഭ്യമാക്കും. ഇതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ക്രമീകരിക്കും.
പദ്ധതിയുടെ ഉദ്ഘാടനം പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് കെ.ടി. തോമസ് ഹോട്ട് ലൈനിലൂടെ വിളിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആര് സോന അദ്ധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യാതിഥിയായി. ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് ഡയറക്ടറി പ്രകാശനം ചെയ്തു. മുതിര്‍ന്ന പൗരന്മാരുടെ സ്നേഹസംഗമം പദ്ധതി കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ നിര്‍വ്വഹിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, സുരക്ഷ, സംരക്ഷണം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ശില്പശാല തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ ബി.എസ് തിരുമേനി അദ്ധ്യക്ഷനായി. കോട്ടയം ആര്‍ഡിഒ രാംദാസ് മോഡറേറ്ററായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: