മുംബൈ: ക്രിക്കറ്റ്താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഹസിന് ജഹാന് വീണ്ടും രംഗത്ത്. സഹോദരനൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഷമി നിര്‍ബന്ധിച്ചു. വിദേശ പര്യടനങ്ങള്‍ക്കിടെ ഷമി ലൈംഗികത്തൊഴിലാളികളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഹസിന് ജഹാന് ആരോപിച്ചു.
ഷമി സഹോദരന്റെ മുറിക്കുള്ളിലിട്ട് തന്നെ പൂട്ടി. സഹോദരനായ ഹസീബ് മുറിക്കുള്ളില്‍ വച്ച് മോശമായി പെരുമാറുകയും ചെയ്തു. താന്‍ അലറിക്കരഞ്ഞതോടെയാണ് ഷമി മുറി തുറന്നതെന്നും ഹസിന്‍ജഹാന്‍ പറയുന്നു.
ഷമിക്ക് വാതുവയ്പ്പുകാരുമായി ബന്ധമുണ്ട്. പാകിസ്ഥാനി യുവതിയില്‍ നിന്നും ദുബൈയില്‍ വച്ച് പണം വാങ്ങി, ഇത് ഇംഗ്ലണ്ടുകാരനായ മുഹമ്മദ് ഭായ് എന്നയാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്നും ഹസിന് ആരോപിച്ചു.
അതേസമയം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഷമി എവിടെയാണെന്നതിനെ കുറിച്ച് യാതൊരറിവുമില്ല . ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സാധിച്ചിട്ടില്ല. ഗസിയാബാദിലേക്ക് പോകുന്നതിനായി മൂത്ത സഹോദരനൊപ്പം ഷമി ദല്‍ഹി വിമാനത്താവളത്തിലെത്തിയിരുന്നതായാണ് വിവരം. പിന്നീട് ഇരുവരുടെയും ഫോണ്‍ സ്വിച്ച്ഓഫ് ആവുകയായിരുന്നു.
ഹസിന് ജഹാന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്. വിവാഹമോചനത്തിനു ശേഷം മോഡലായിരിക്കെയാണ് ഷമിയുമായുള്ള വിവാഹം . തുടര്‍ന്ന് മോഡലിങ് ഉപേക്ഷിച്ചു.
ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഹസിന്‍ജഹാന്‍ കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും വിശ്വാസവഞ്ചനയ്ക്കും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: