ആലപ്പുഴ: കമ്മ്യൂണിസ്റ്റാചാര്യന്‍ ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് അന്തരിച്ചിട്ട് ഇരുപത് വര്‍ഷമാകുമ്പോള്‍ വിപ്ലവഭൂമിയെന്ന് അവര്‍ കൊട്ടിഘോഷിക്കുന്ന ആലപ്പുഴയിലെ ഇഎംഎസ് പ്രതിമയുടെ ദുരവസ്ഥ നൊമ്പരക്കാഴ്ചയായി മാറുന്നു. അടിമത്വത്തിന്റെ പ്രതീകങ്ങളായ ലെനിന്റെ പ്രതിമകള്‍ ത്രിപുരയില്‍ സഖാക്കള്‍ തന്നെ തകര്‍ക്കുന്നതിനെതിരെ വിലപിക്കുന്ന സിപിഎമ്മുകാരാണ് ഇഎംഎസിനെ അവഹേളിക്കുന്നത്.
രണ്ടു കൈകളും തകര്‍ന്ന് പെയിന്റ് പോലും ചെയ്യാതെ പ്രതിമ പേക്കോലമായി നില്ക്കാന് തുടങ്ങിയിട്ട് ആറു വര്‍ഷത്തോളമായി. പ്രതിമയ്ക്ക് സമീപം ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നിരവധി യോഗങ്ങളും സമ്മേളനങ്ങളും ഇക്കാലയളവില്‍ നടന്നു. സിപിഎം സംസ്ഥാന സമ്മേളനം മൂന്ന് വര്‍ഷം മുമ്പ് നടന്നതും ആലപ്പുഴയിലായിരുന്നു. അഖിലേന്ത്യാ നേതാക്കളടക്കം പെങ്കടുത്ത പ്രദര്‍ശനങ്ങളും പരിപാടികളും നടന്നത് തകര്‍ന്ന കമ്മ്യൂണിസ്റ്റാചാര്യന്റെ പ്രതിമയ്ക്ക് മുന്നിലായിരുന്നു.
ഇഎംഎസിന്റെ മരണശേഷം ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ആലപ്പുഴ പട്ടണത്തില്‍ ഏറെ ജനത്തിരക്കുള്ള നഗരചത്വരത്തിന് സമീപം പൂര്‍ണകായ പ്രതിമ സ്ഥാപിച്ചത്. സിപിഎം ജില്ലാകോടതി ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരുന്നു കൊട്ടിഘോഷിച്ച് പ്രതിമാ സ്ഥാപനം. പിന്നീട് പലഘട്ടങ്ങളിലായാണ് പ്രതിമ തകര്‍ന്നത്. പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ നാട്ടില്‍ ഇഎംഎസിനോടുള്ള അനാദരവ് തുടരുന്നത് യാദൃച്ഛികമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ മാസം 19ന് ഇഎംഎസ് അന്തരിച്ചിട്ട് രണ്ടു ദശാബ്ദമാകും. ചരമവാര്‍ഷികാചരണ ചടങ്ങുകള്‍ ഇത്തവണയും തകര്‍ന്ന ആചാര്യ പ്രതിമയെ സാക്ഷിയാക്കിയാകുമോ നടക്കുകയെന്നാണ് ചോദ്യം ഉയരുന്നത്. വിദേശ നേതാക്കളുടെ മാത്രമല്ല, സ്വദേശി നേതാക്കളെ പോലും പാര്‍ട്ടിയുടെ പിന്തലമുറ തള്ളിപ്പറയുന്നതിന്റെ നേര്‍സാക്ഷ്യമായി മാറുകയാണ് കാക്കപോലും കാഷ്ഠിക്കാന്‍ മടിക്കുന്ന ദുരവസ്ഥയിലായ ഈ പ്രതിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: