ലക്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്പുര് ലോക്സഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. അഭിമാനപോരാട്ടം നടക്കുന്ന ഗോരഖ്പുരില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി.
സഭ്ഭരണത്തിനും വികസനത്തിനും നല്ല ഭരണത്തിനും ആവശ്യമാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ആദിത്യനാഥ് പറഞ്ഞു. ബിജെപി മഹാ ഭൂരിപക്ഷത്തോടെ ഇരു മണ്ഡലങ്ങളിലും വിജയിക്കും. മോദി സര്‍ക്കാറിന്റെ വികസനം 2019 ലെ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം കൊണ്ടുവരുമെന്നും ആദിത്യനാഥ് പറഞ്ഞു.
മുഖ്യമന്ത്രിയാവാന്‍ വേണ്ടി ആദിത്യനാഥും ഉപമുഖ്യമന്ത്രിയാവാന്‍ വേണ്ടി കേശവ് പ്രസാദ് മൗര്യയും എം.പി സ്ഥാനം രാജിവെച്ചതോടെയാണ് ഗോരഖ്പുരിലും ഫുല്‍പുരിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഫുല്‍പുരില്‍ ബിജെപിക്കായി കൗശലേന്ദ്ര സിങ് പട്ടേലും എസ്.പിക്കായി പ്രവീണ്‍ നിഷാദുമാണ് മത്സരിക്കുന്നത്. മനീഷ് മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആകെ 22 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരരംഗത്തുള്ളത്. ബിഹാറിലെ അരാറിയ ലോക്സഭ മണ്ഡലത്തിലും ബാബുവ, ജഹാനാബാദ് നിയമസഭമണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: