ന്യൂദല്‍ഹി: ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ മൂന്ന് നിര്‍ണായക തീരുമാനങ്ങള്‍. സിപിഎം ഭരണകാലത്ത് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ അന്വേഷണം സിബിഐക്ക് കൈമാറും. ഏഴാം ശമ്പളക്കമ്മീഷന് നടപ്പാക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും. അഗര്‍ത്തല വിമാനത്താവളത്തിന് ആധുനിക ത്രിപുരയുടെ ശില്‍പ്പിയെന്നറിയപ്പെടുന്ന മഹാരാജാ ബീര്‍ വിക്രം കിഷോര്‍ മാണിക്യയുടെ പേര് നല്കാന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.
നാലാം ശമ്പളക്കമ്മീഷന് പ്രകാരമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കുന്നത്. ഏഴാം ശമ്പളക്കമ്മീഷന് നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് എന്നീ രണ്ട് മാധ്യമപ്രവര്‍ത്തകരാണ് ത്രിപുരയില്‍ അടുത്തിടെ കൊല്ലപ്പെട്ടത്. സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു.
വിമാനത്താവളത്തിന് മഹാരാജാവിന്റെ പേര് നല്‍കണമെന്നത് ഗോത്രവിഭാഗങ്ങളുടെ വളരെക്കാലത്തെ ആവശ്യമാണ്. ഉദ്യോഗസ്ഥര്‍ ജോലികള്‍ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കണമെന്നും മുഖ്യമന്ത്രി ബിപ്ലവ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: