ന്യൂദല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടാനുള്ള പരിഹാരമാര്‍ഗം എന്നത് വേദങ്ങളിലേക്ക് മടങ്ങുക എന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്റര്‍ നാഷണല്‍ സോളാര്‍ അലയന്‍സിന്റെ(ഐഎസ്എ) സ്ഥാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദങ്ങള്‍ സൂര്യനെ കണക്കാക്കുന്നത് ലോകത്തിന്റെ ആത്മാവായാണ്. സൂര്യനാണ് ജീവന് പരിപാലിക്കുന്നത്. കാലാവസ്താ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ ഈ മഹത്തായ ആശയം മുന്‍നിര്‍ത്തി നാം ആ പുരാതന ആശയത്തിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
സൗരോര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുളള മാര്‍ഗങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇതിനായി വിവരസാങ്കേതിക വിദ്യ, വികസനം, ശേഖരണം എന്നിവ ചേര്‍ന്ന്, പുതിയ കണ്ടെത്തലുകള്‍ ഉണ്ടാവണമെന്നും മോദി അഭിപ്രായപ്പെട്ടു.
ദല്‍ഹിയിലെ രാഷ്ട്രപദി ഭവനിലാണ് ചടങ്ങ്. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ, ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അമ്പതിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: