മുഹമ്മ: അര്‍ബുദം ഒരു രാത്രി കൊണ്ടുണ്ടാകുന്നതല്ല, ഓരോ പ്രദേശത്തെയും പ്രത്യേകതകള്‍ മനസിലാക്കി പഠനങ്ങള്‍ ഉണ്ടാകണമെന്നും ഡോ.വി. പി. ഗംഗാധരന് പറഞ്ഞു. സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ സംസ്ഥാന ജൈവ കര്‍ഷക അക്ഷയശ്രീ അവാര്‍ഡുദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
2025 ആകുമ്പോഴേക്കും കേരളത്തില്‍ മാത്രം 8500 സ്താനാര്‍ബുദ രോഗികളുണ്ടാകും. എല്ലാ കാന്‍സറും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റില്ല. പുകയില ഉപയോഗം, മദ്യപാനം, മായംകലര്‍ന്ന ആഹാരം എന്നിവയാണ് പ്രധാന രോഗ കാരണം. ഭക്ഷണത്തിന് രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും പഴവര്‍ഗങ്ങള്‍ കേടുകൂടാതിരിക്കുന്നതിന് തളിക്കുന്ന വസ്തുക്കളും കാന്‍സറിന് കാരണമാകുന്നുണ്ട്. ഇവയുടെ അമിത ഉപയോഗം ശരീരത്തിന്റെ ഘടനയ്ക്ക് മാറ്റമുണ്ടാക്കും. സ്ത്രീകളില്‍ ഗര്‍ഭം അലസിപ്പോകാനും വന്ധ്യത ഉണ്ടാക്കാനും ഇടയാക്കും.
മുന്‍കാലങ്ങളില്‍ പെണ്‍കുട്ടികളില്‍ കൂടുതല്‍ പേര്‍ക്കും 15 വയസാകുമ്പോഴാണ് ആര്‍ത്തവമുണ്ടാകുന്നത്. ഇപ്പോഴത് 10നും 11നും ഇടയ്ക്ക് സംഭവിക്കുന്നു. അതുപോലെ 49-50നും ഇടയ്ക്ക് ആര്‍ത്തവം നിലയ്ക്കുന്ന സ്ത്രീകളില്‍ ഇപ്പോള്‍ 63 നും 65 നും ഇടയ്ക്കാണ് ഉണ്ടാകുന്നത്. കാന്‍ സറിനെതിരെ ശരിയായ ബോധവല്‍ക്കരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുമാരി ഷിബുലാല്‍ അധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: