ന്യൂദല്‍ഹി: 2ജി സ്പെക്ട്രം വിതരണവും ബന്ധപ്പെട്ട വിഷയങ്ങളും സംബന്ധിച്ച് സിബിഐയും എന്‍ഫോഴ്സ്മന്റെ് ഡയറക്ടറേറ്റും നടത്തുന്ന അന്വേഷണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി.
2ജി സ്പെക്ട്രം അഴിമതി, എയര്സെല്ഫമാക്സിസ് ഇടപാട് തുടങ്ങിയ കേസുകളുടെ ഇപ്പോഴത്തെ അവസ്ഥ രണ്ടാഴ്ചക്കുള്ളില്‍ കോടതിയെ അറിയിക്കണമെന്ന് കേന്ദ്രത്തോട് ജസ്റ്റിസ് അരുണ്‍ മിശ്രയും നവീന്‍ സിന്‍ഹയും അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
കേസില്‍ അന്വേഷണം നീളുകയാണ്. ഇത്തരം വിഷയങ്ങളില്‍ രാജ്യത്തെ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
2014ല്‍ 2 ജി സ്പെക്ട്രം അഴിമതിയില്‍ പ്രത്യേക പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിച്ച മുതിര്‍ന്ന അഭിഭാഷകന് ആനന്ദ് ഗ്രോവറെ മാറ്റി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ പകരം നിയമിക്കാനുള്ള കേന്ദ്ര തീരുമാനത്തെ കോടതി അംഗീകരിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു എന്‍.ജി.ഒ നല്കിയ ഹര്‍ജി കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: