ന്യൂദല്‍ഹി: പാക്കിസ്ഥാന് പഞ്ചാബിലെ സ്കൂളുകളില്‍ എല്ലാത്തരം നൃത്തവും നിരോധിച്ചു. അനിസ്ലാമികമാണെന്ന കാരണം പറഞ്ഞാണ് നടപടി. കുട്ടികളെ ഡാന്‍സിനോ സമാനമായ കലാപരിപാടികള്‍ക്കോ നിര്‍ബന്ധിച്ച് ചേര്‍ത്ത് നടത്തിയാല്‍ സ്കൂള്‍ ലൈസന്‍സ് റദ്ദു ചെയ്യുമെന്ന് അധികൃതര്‍ അയച്ച സര്‍ക്കുലറില്‍ പറയുന്നു.
” പ്രത്യേക ആഘോഷാവസരങ്ങളിലും മത്സരങ്ങളിലും അദ്ധ്യാപകദിനം രക്ഷിതാക്കളുടെ ദിനം തുടങ്ങിയ പരിപാടികളില്‍ കുട്ടികള്‍ ഇന്ത്യന്‍ പാട്ടുകള്‍ക്കനുസരിച്ച് നൃത്തം ചെയ്യുന്നു. ഇത് നടക്കില്ല. ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കും,” ഉത്തരവ് പറയുന്നു.
പ്രവിശ്യയിലെ സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിലക്ക് ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: