ന്യൂദല്‍ഹി : നാഗാലാന്‍ഡ് മുന്‍മുഖ്യമന്ത്രി ടി. ആര് സെലിയാങിന് ദേശീയ കുറ്റാന്വേഷണ ഏജന്‍സി സമന്‍സ് അയച്ചു. മാര്‍ച്ച് 13ന് ദല്‍ഹിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം. നിരോധിത തീവ്രവാദ സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡിന് അന്യായമായി സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പണം ലഭിച്ച തില്‍ ബന്ധമുണ്ടെന്നാരോപിച്ചാണ് സമന്‍സ് അയച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി പണം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജാരാക്കാന്‍ സെയ്ലിങിനോടാവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സെലിയാങിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറെയും രണ്ട് പബ്ലിക് റിലേഷന്‍ ഓഫീസര്‍മാരെയും ചോദ്യം ചെയ്തിരുന്നു. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും എന്എസ്സിഎന് ഗ്രൂപ്പുകള്‍ക്ക് പണം ലഭിച്ചതായി ആരോപണമുയര്‍ന്നപ്പോള്‍ തന്നെ സെലിയാങിന്റെ പേരുയര്ന്നുവന്നിരുന്നതായി എന്‍ഐഎ വക്താക്കള്‍ പറയുന്നു.
പൊതുഖജനാവില്‍ നിന്നും നാലുവര്‍ഷത്തിനുള്ളില്‍ 20കോടിയോളം രൂപയാണ് എന്എസ്സിഎന് ഗ്രൂപ്പുകളുടെ കൈയിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: