തിരുവനന്തപുരം: സംസ്ഥാനത്തെ ക്രീമിലെയര്‍ വരുമാനപരിധി വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു മന്ത്രി എ.കെ.ബാലന് നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തെ വരുമാന പരിധി നിലവില്‍ ആറ് ലക്ഷം രൂപയാണ്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പരിധി എട്ട് ലക്ഷമായി വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വന്യ ജീവികളുടെ അക്രമത്തില്‍ 225 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി രാജു അറിയിച്ചു. ഇതില്‍ 54 പേര് വന്യജീവികളുടെ അക്രമത്തിലും 171 പേര് പാമ്പുകടിയേറ്റുമാണ് മരിച്ചത്. 1453 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 12.98 കോടി രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: