മുംബൈ: വിവിധോദ്ദേശ്യ സര്‍വകലാശാല ആരംഭിക്കാനുള്ള പദ്ധതിയുമായി റിലയന്‍സ് ഫൗണ്ടേഷന്. ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ നിത അംബാനി മുംബൈയില്‍ അറിയിച്ചതാണിക്കാര്യം. വിദ്യാഭ്യാസം, കായികം, കല, സംസ്കാരം എന്നിവയെ പരിപോഷിപ്പിക്കുന്നതാകും ഈ സര്‍വകലാശാല. മുന്‍നിര ഗവേഷണങ്ങള്‍ക്ക് പുറമെ ഭാവിയിലെ നേതാക്കള്‍, സംഗീതജ്ഞര്‍, ശാസ്ത്രകാരന്മാര്, ഒളിമ്പ്യന്‍സ് എന്നിവരെയൊക്കെ വളര്‍ത്തിയെടുക്കുക എന്നതാണ് സര്‍വകലാശാലയുടെ ലക്ഷ്യം. മുംബൈയില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവിലായിരുന്നു നിത അംബാനിയുടെ പ്രഖ്യാപനം.
നാളത്തെ ഇന്ത്യ ഉയര്ത്തെഴുന്നേല്ക്കുന്നതു കായികം, വിദ്യാഭ്യാസം എന്നീ രണ്ടു തൂണുകളിലായിരിക്കും. കാലത്തിന്റെ പരിധികള്ക്കുമപ്പുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളാകട്ടെ അവര്‍ ശക്തിപ്പെടുത്തിയെടുക്കുന്ന തലമുറകളിലൂടെയാണ് വളരുന്നതും ജീവിക്കുന്നതും. ഇതുകൊണ്ടു തന്നെയാണ് ഒരു ലോകോത്തര സര്‍വകലാശാല കെട്ടിപ്പടുക്കാന്‍ ഫൗണ്ടേഷന് തീരുമാനിച്ചത്, നിത അംബാനി വിശദീകരിച്ചു.
ലോകത്തെ മികച്ച മറ്റു സര്‍വകലാശാലകളുമായി സഹകരിക്കുന്ന ഈ സര്‍വകലാശാല ലോകത്തെ അഭിമുഖീകരിക്കുവാന്‍ ഭാവിതലമുറയെ പ്രാപ്തമാക്കും. റിലിയന്‍സ് ഫൗണ്ടേഷന്റെ സ്വപ്നമാണീ സര്വകലാശായെന്നും നിത പറഞ്ഞു. പ്രതിവര്‍ഷം 16,000 കുട്ടികളെ വിദ്യയുടെ ലോകത്തേക്കു നയിക്കുന്ന 25 സ്കൂളുകള്‍ ഫൗണ്ടേഷന് നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: