പത്തനംതിട്ട: സംസ്ഥാനത്ത് ഹിന്ദുക്കളുടേയും ക്രൈസ്തവരുടേയും എണ്ണം കുറയുന്നതായി സര്‍ക്കാര്‍ കണക്ക്. സംസ്ഥാന സര്‍ക്കാറിന്റെ എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണിത്. ഈ വിഭാഗങ്ങളിലെ ജനനനിരക്ക് കുറവും മരണനിരക്ക് കൂടുതലുമാണ്. അതേസമയം മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് അനുഭവപ്പെടുന്നത്. ഹിന്ദു ജനനനിരക്ക് 20 ശതമാനവും ക്രൈസ്തവ ജനന നിരക്ക് 4.71 ശതമാനവും പിന്നോട്ട് പോയപ്പോള്‍ ഇസ്ലാം ജനനനിരക്കില്‍ 22 ശതമാനം വര്‍ധനയാണ്.
2016ല്‍ സംസ്ഥാനത്ത് 49,62,92 കുട്ടികള്‍ ജനിച്ചതില്‍ 21,11,82 ഉം മുസ്ലീം വിഭാഗത്തിലാണ്. (42.55 ശതമാനം) ഹിന്ദുവിഭാഗത്തില്‍ 20,78,31 ജനനമാണ് നടന്നത്. (41.88 ശതമാനം), ക്രൈസ്തവ വിഭാഗത്തില്‍ 76,20,5 കുട്ടികളാണ് ജനിച്ചത് (15.35 ശതമാനം).
ജനന മരണനിരക്കുകള്‍ തമ്മിലുള്ള അന്തരവും ഹിന്ദുക്കളുടെ എണ്ണം കുറയാന്‍ ഇടയാക്കി. 62.26 ശതമാനം ഹിന്ദുക്കള്‍ മരിക്കുമ്പോള്‍ 41. 88 ശതമാനം മാത്രമാണ് ജനിക്കുന്നത്. അതായത് ഹിന്ദു ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ 20 ശതമാനത്തോളം കുറവ് അനുഭവപ്പെടുന്നു. 19.27 ശതമാനമാണ് മുസ്ലിം മതവിഭാഗത്തിലെ മരണനിരക്ക്. മുസ്ലീം മതവിഭാഗത്തിലെ മരണനിരക്കും ജനനനിരക്കും താരതമ്യം ചെയ്താല്‍ ഈ വിഭാഗത്തിന്റെ ജനസംഖ്യാവളര്‍ച്ച 23 ശതമാനത്തോളം മുമ്പിലാണെന്നു കാണാം. 15.35 ശതമാനം ജനനനിരക്കുള്ള ക്രൈസ്തവവിഭാഗത്തിന്റെ ജനസംഖ്യാ വളര്‍ച്ച 4.7 ശതമാനം പിന്നിലേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: