ന്യൂദൽഹി: ഛത്തീസ്ഗഢിൽ നക്സാലക്രമണത്തിൽ എട്ട് സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്താര പ്രദേശത്താണ് നക്സലുകൾ സിആർപിഎഫ് സൈനികർക്ക് നേരെ ആക്രമണം നടത്തിയത്. സിആർപിഎഫിന്റെ 212-മത്തെ ബറ്റാലിയൻ വനത്തിനുള്ളിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ കുഴി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
സുക്മയിൽ നിന്നും 500 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. സിആർപിഎഫിന്റെ വാഹനം കുഴി ബോംബ് സ്ഫോടനത്തിൽ പാടെ തകർന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ എട്ട് സൈനികർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൈനികരെ ഹെലികോപ്ടർ സഹായത്തോടെ റായ്പൂരിലെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തെ തുടർന്ന് സൈന്യം വനത്തിനുള്ളിൽ നകസലുകൾക്കായി തെരച്ചിൽ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: