ചെറുപുഴ: പുഴയിലെ നീരൊഴുക്ക് പൂര്‍ണ്ണമായും തടസ്സപ്പെട്ടത്തിയതിനാല് ചെറുപുഴയില്‍ കാര്യങ്കോട് പുഴക്കു കുറുകെ പണിത തടയണ അശാസ്തീയമാണെന്നും ഇതു കാരണം താഴെ പുഴ വറ്റിവരണ്ടു കഴിഞ്ഞെന്നും ഈ അവസ്ഥ ജനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കു നീങ്ങാന്‍ ഇടയാകുമെന്നും നീരൊഴുക്ക് നിലനിര്‍ത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മലബാര്‍ സമിതി കലക്ടര്‍ക്കയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. അറ്റ വേനല്‍കാലത്തെ നീര്‍വാര്‍ച്ച പഠിച്ചല്ല തടയണ പണിതത് ഇതനുസരിച്ചു വേണം ജലവിതരണ കിണറുണ്ടാക്കാനെന്നും വാട്ടര്‍ അഥോറിറ്റി ഇക്കാര്യങ്ങള്‍ പരിശോധിക്കാതെ നടപ്പിലാക്കിയ പദ്ധതിയിലെ പാളിച്ച മറച്ചുവെക്കാനാണ് തടയണ തുറന്നു വിടാന്‍ പറ്റില്ലെന്നു പറയുന്നത്. അനേകായിരം ജീവജാലങ്ങള്‍ക്ക് ആശ്രയമായ പുഴയാണ്തടയണക്കു താഴെ വറ്റിവരണ്ടു കിടക്കുന്നത്. പുഴ എല്ലാവരുടെതുമാണ്. അത് കെട്ടിമുട്ടിക്കുന്നത് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിനും 1974 ലെ ജലസംരക്ഷണ നിയമത്തിനും എതിരാണ്. പുഴയിലെ ഒഴുക്കിനെ ഒരു പരിധി വരെയെങ്കിലും നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് കത്തില്‍ സമിതി ചെയര്മാന് ഭാസ്കരന് വെള്ളൂര്‍ പറഞ്ഞു.
അതേ സമയം 1450 ഹെക്ടര്‍ കൃഷി സ്ഥലത്ത് ജലസേചനം നടത്തുന്നതിനായി നിര്‍മ്മിച്ച തടയണ ചുരുക്കം ചില വ്യക്തികള്‍ക്ക് മാത്രം ജലചൂഷണം നടത്തുവാനും രാപ്പകല്‍ ഭേദമന്യേ പറമ്പ് നനയ്ക്കുന്നതിനുമായി മാറുകയാണെന്നും സാധാരണ കര്‍ഷകര്‍ക്ക് യാതൊരു നേട്ടവുമില്ലാതായി മാറിയെന്നും നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: