കണ്ണൂര്‍: കഴിഞ്ഞ ദിവസം തൃച്ചംബരം ഉത്സവ സ്ഥലത്തു വെച്ച് ചിലര്‍ തമ്മില്‍ നടന്ന വാക്കേറ്റവുമായി ബന്ധപ്പെട്ട് നടന്ന അടിപിടിയില്‍ ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. തികച്ചും വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടന്ന തര്‍ക്കം ബിജെപി-സിപിഎം സംഘര്‍ഷമാക്കി മാറ്റുന്നത് പോലീസിലെ ചില സിപിഎം അനുഭാവികള്‍ ആണ്. ആടിനെ പട്ടിയാക്കുന്ന നടപടിയാണ് ഇപ്പോള്‍ പോലീസ് ചെയുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഇപ്പോഴുള്ള സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ മാത്രമേ ഇത്തരം നടപടി കൊണ്ട് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഭരണത്തില്‍ വന്നതിനു ശേഷം, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പല പ്രമാദമായ കേസുകളിലും സിപിഎം അനുഭാവികളായ ഉേദ്യാഗസ്ഥര്‍ കള്ളകഥകള്‍ മെനഞ്ഞു കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ച കാര്യം എല്ലാവര്ക്കും അറിവുള്ളതാണ്. അതേരീതിയില്‍ കിഴാറ്റൂര്‍ സമരത്തെ അട്ടിമറിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്, അതിനു ചൂട്ടുപിടിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്. കിഴാറ്റൂര്‍ സമരത്തെ ഏത് രീതിയിലും അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുന്ന സിപിഎം, അതിനുവേണ്ടി കള്ളക്കഥകള്‍ മെനയുകയും നിരപരിധികളെ കള്ളക്കേസില്‍ പ്രതിയാക്കാനും നീക്കം നടത്തുകയാണ്. ഇത്തരം നടപടിയില്‍ നിന്നും പോലീസ് പിന്മാറണമെന്നും സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: