ന്യൂദല്‍ഹി: ക്ഷയരോഗ വിമുക്ത ഇന്ത്യ പ്രചാരണ പരിപാടിയുടെയും, ക്ഷയരോഗ നിര്മ്മാര്ജ്ജത്തിനായി ദല്‍ഹിയില്‍ സംഘടിപ്പിച്ച ഉച്ചകോടിയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. 2025 ഓടെ ഇന്ത്യ ക്ഷയരോഗ വിമുക്തമാകുമെന്ന് വിശ്വസിക്കുന്നതായി ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദ, സഹമന്ത്രി അനുപ്രിയ പട്ടേല്‍, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അഡ്ഹാനോം ഗബ്രിയേസസ് തുടങ്ങിയവര്‍ പങ്കെടുത്തു.
2030ഓടെ ക്ഷയരോഗം നിര്‍മാര്‍ജ്ജനം ചെയ്യുകയെന്നതാണ് ആഗോള ലക്ഷ്യമെങ്കില്‍, അതിനും അഞ്ച് വര്‍ഷം മുമ്പ് ക്ഷയരോഗ വിമുക്തമാകുകയെന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ദരിദ്രരായ ജനങ്ങളെയാണ് ക്ഷയരോഗം പ്രധാനമായി ബാധിക്കുന്നത് എന്നതിനാല്‍ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം എന്നത് ദരിദ്രരായ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലേക്കുള്ള ചുവടുവെയ്പ് കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദൗത്യത്തിന്റെ ഭാഗമാകാന്‍ അഭ്യര്‍ത്ഥിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: