വാഷിങ്ടണ്‍: ക്യാബിനുള്ളില്‍ നിന്ന് അസ്വഭാവികമായ ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സൗത്ത് വെസ്റ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഫീനിക്സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൗത്ത് വെസ്റ്റ് വിമാനം 3562 പറന്നുയര്‍ന്ന് ഒരുമണിക്കൂറിനുള്ളില്‍ ക്യാബിനുള്ളില്‍ നിന്ന് രുക്ഷഗന്ധം അനുഭവപ്പെട്ടു. കൂടാതെ യാത്രക്കാര്‍ക്ക് അസ്വഭാവികമായ ചൂടനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ വിമാനം ഡള്ളാസ് അല്ബുക്വിര്കീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറിക്കുകയായിരുന്നെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ വിമാനത്തില്‍ ഡോറിനു സമീപത്ത് അടിയന്തരാവശ്യങ്ങള്‍ക്കുള്ള വാതില്‍ ഉണ്ടായിരുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. വിമാനത്തില്‍ നിന്ന് ചാടുന്നതിനിടെ പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡള്ളാസ് പോലീസ് അറിയിച്ചു. രൂക്ഷ ഗന്ധം അനുഭവപ്പെട്ടപ്പോള്‍ തന്നെ വിമാനം നിലത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവാക്കാനായെന്ന് ഡള്ളാസ് പോലീസ് ഓഫീസര്‍ അറിയിച്ചു.
യാത്രക്കാര്‍ക്ക് നിര്‍ദ്ദിഷ്ട സ്ഥലത്തെത്തുന്നതിന് മറ്റ് വിമാനങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍ അല്ബുക്വിര്കീ വിമാനത്താവളത്തില്‍ തന്നെ തുടരുമെന്നും, സാങ്കേതിക വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമേ സര്‍വീസ് പുനരാരംഭിക്കൂ എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: