ചെന്നൈ: എഫ്സി ഗോവയെ 3-0ന് കീഴടക്കിയ ചെന്നൈയിന് എഫ്സി ടീം അംഗങ്ങളെ പ്രശംസകള്‍ കൊണ്ട് മൂടി മുഖ്യപരിശീലകന്‍ ജോണ്‍ ഗ്രിഗറി. കളിജയിച്ചതിന്റെ ക്രെഡിറ്റ് പ്രതിരോധനിരയ്ക്ക് അവകാശപ്പെട്ടതാണെന്ന് ഗ്രിഗറി പറഞ്ഞു. ഹെന്‍ട്രിക് സെര്‍നോ, മെയില്‍സണ്‍ അല്‍വെസ്, ജെറി ലാല്‍റിന്‍സ്വാല എന്നിവര്‍ നേതൃത്വം നല്കിയ പ്രതിരോധനിരയാണ് ചെന്നൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയതെന്നും ഗ്രിഗറി വ്യക്തമാക്കി.
‘തുടക്കം മുതല്‍ ഗോവ നിരന്തരം ആക്രമിച്ചാണ് കളിച്ചത്. അത് തങ്ങളുടെ കളിക്കാര്‍ക്ക് ഉണ്ടാക്കിയ സമ്മര്‍ദ്ദം ചെറുതല്ല. എന്നിട്ടും പ്രതിരോധനില കുലുക്കമില്ലാതെ നിലയുറപ്പിച്ചു. ഗോളി കരണ്‍ജിത് സിംഗും മികച്ച പ്രകടനമാണ് പുറത്തെടുത്തത്’- ഗ്രിഗറി പറഞ്ഞു.
കളിയുടെ ആദ്യ 20 മിനിറ്റ് ഗോവയായിരുന്നു ഗ്രൗണ്ട് നിറഞ്ഞ് കളിച്ചത്. 20 മിനിറ്റിനുള്ളില്‍ ഗോവ നേടിയെടുത്തത് ഏഴ് കോര്‍ണര്‍ കിക്കുകളാണ്. ഗോവയുടെ സ്പാനിഷ് താരങ്ങളായ കോറോയും ലാന്സറോട്ടെയുമാണ് ചെന്നൈ പ്രതിരോധത്തെ തുടര്‍ച്ചയായി സമ്മര്‍ദത്തിലാക്കിയത്. ശനിയാഴ്ച ബംഗളൂരുവില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ബംഗളൂരു എഫ്സിയാണ് ചെന്നൈയിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: