കൊല്ലം: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശവുമായി ഫിഷറീസ് വകുപ്പ്.
ഞായറാഴ്ച്ച രാത്രി മുതല്‍ തീരപ്രദേശങ്ങളിലും, മത്സ്യബന്ധന കേന്ദ്രങ്ങളിലും കടലില്‍ പോകരുതെന്ന മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്.
കൂടാതെ മത്സ്യതൊഴിലാളി സംഘടനകള്‍, മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകള്‍ വഴിയും തൊഴിലാളികള്‍ക്കും മറ്റും മൊബൈല്‍ഫോണ്‍ സന്ദേശമായും മുന്നറിയിപ്പ് നല്കുന്നു. 15 വരെ കടലില്‍ പോകരുതെന്ന അറിയിപ്പാണ് നല്‍കുന്നത്. നിര്‍ദേശം മറികടന്ന് ചിലര്‍ കടലില്‍ പോകുന്നതായ വിവരത്തെ തുടര്‍ന്ന്, ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിക്കുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഗാര്‍ഡുമാര്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും കടലില്‍ പോയി മടങ്ങി വരുന്നവരുടെ വിവരം ശേഖരിക്കുന്നുണ്ട്. ഭൂരിഭാഗം ബോട്ടുകളും വള്ളങ്ങളും തിരിച്ചെത്തിയെന്നാണ് വിവരം. ഹാര്‍ബറുകള്‍ നിശ്ചലമായി തുടങ്ങി. മൂന്ന് നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വരെ പരമ്പരാഗത മത്സ്യബന്ധനം നടക്കുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: