കൊച്ചി: കണ്ണൂര്‍ കീഴാറ്റൂരിലെ കർഷക സമരത്തിനു നേരെ സിപിഎമ്മും പോലീസും കാണിച്ച ക്രൂരതയ്ക്കെതിരെ ആഞ്ഞടിച്ച് ആദിവാസി ഗോത്ര മഹാസഭാ നേതാവ് സികെ ജാനു. നന്ദിഗ്രാമിൽ സിപിഎമ്മുകാർ കർഷകരെ വെടിവച്ച് കൊലപ്പെടുത്തിയിട്ട് പതിനൊന്ന് വർഷം തികയുന്ന ദിവസം തന്നെയാണ് കീഴാറ്റൂരിലെ കർഷകർക്കെതിരെ സിപിഎം അക്രമണം അഴിച്ചു വിട്ടതെന്ന് സികെ ജാനു ഫേസ്ബുക്കിൽ കുറിച്ചിട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പോലീസിനൊപ്പം പോലീസിനെപ്പോലെ എത്തിയാണ് സിപിഎമ്മുകാര്‍ നന്ദിഗ്രാമിലെ കര്‍ഷകരെ വെടിവെച്ചു വീഴ്ത്തിയത്. ആ നരനായാട്ടിന് പതിനൊന്ന് വര്‍ഷം തികയുന്ന ഇന്ന് അതേ സിപിഎമ്മുകാര്‍ അതേ ഭാവത്തില്‍ കീഴാറ്റൂരുമെത്തി. കീഴാറ്റൂരിലെ കര്‍ഷകര്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് സമരപ്പന്തല്‍ മാത്രമാണ് നഷ്ടപ്പെട്ടത്. മറ്റൊരു നന്ദിഗ്രാമായിരുന്നോ ലക്ഷ്യമെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വ്യക്തമാക്കണം. ജനകീയ സമരങ്ങള്‍ക്ക് നേരെയുള്ള സിപിഎം അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണ്. പെമ്പിളൈ ഒരുമൈ സമരത്തെ ഇതേ രീതിയില്‍ മുന്‍പ് സിപിഎം ആക്രമിച്ചത് നമ്മള് കണ്ടതാണ്.
കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്നത് ഐതിഹാസികവും കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് അപഹാസ്യവും എന്നാണ് സിപിഎം നിലപാട്. മഹാരാഷ്ട്രയില്‍നിന്ന് മാത്രമല്ല, ത്രിപുരയില്‍നിന്നും കേരളത്തിലേക്ക് അധികം ദൂരമില്ലെന്ന് സിപിഎം ഓര്‍ത്താല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: