തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടുണ്ടെന്നും പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഉത്തരമേഖലാ ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
പ്രതികളെ അറസ്റ്റ് ചെയതു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും വാഹനവും കണ്ടെത്തി. മജിസ്ട്രേറ്റിന് മുമ്പാകെ തിരിച്ചറിയല്‍ പരേഡ് അടക്കം നടത്തി. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതിയെ അറിയിച്ചത്. പ്രാദേശികമായി നടന്ന സിപിഎം- കോണ്‍ഗ്രസ് സംഘട്ടനത്തിന്റെ തുടര്‍ച്ചയായ രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: