ആലപ്പുഴ: വെടിമരുന്നു പ്രദര്‍ശനം നടത്താനാഗ്രഹിക്കുന്നവര്‍ നിയമത്തിലെ പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചിരിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. വെടിമരുന്നു പ്രദര്‍ശനത്തിന് രണ്ടു മാസം മുമ്പെങ്കിലും ജില്ല മജിസ്ട്രേറ്റിന്റെ ഓഫീസില്‍ നിശ്ചിതമാതൃകയില്‍ അപേക്ഷ നല്‍കിയിരിക്കണമെന്ന് 2008ലെ എക്സ്പ്ലോസിവ്സ് കേന്ദ്ര ചട്ടങ്ങളില്‍ അനുശാസിക്കുന്നുണ്ട്.
അപേക്ഷയില്‍ ഒരു മാസം മുമ്പ് തീരുമാനമെടുക്കണമെന്നാണ് പറയുന്നത്. നിയമാനുസൃതമായ ഓലപ്പടക്കം, റെഡിമേഡ് പടക്കങ്ങള്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. പൊട്ടാസിയം ക്ളോറേറ്റ്, മറ്റു നിരോധിത രാസവസ്തുക്കള്‍ എന്നിവ ഉപയോഗിക്കരുതെന്നും നിയമത്തില്‍ പറയുന്നതായും ജില്ല കളക്ടര്‍ അറിയിച്ചു.
പ്രദര്‍ശനസ്ഥലത്തു ഇവ സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് ലൈസന്‍സ് എറണാകുളത്തുള്ള ഡപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസിവ്സില് നിന്ന് കരസ്ഥമാക്കിയിരിക്കണം. ഇത് സ്കെച്ചില്‍ മാര്‍ക്ക് ചെയ്യണം. കാണികളില്‍ നിന്ന് 100 മീറ്റര്‍, ആശുപത്രി, സ്കൂള്‍ എന്നിവയില്‍ നിന്ന് 250മീറ്റര്‍ എന്നിങ്ങനെ ദൂരപരിധി പാലിച്ച് 100മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് തീര്‍ക്കുകയും വേണം.
പരിചയസമ്പത്തുള്ള വ്യക്തികള്‍ ഇത് കൈകാര്യം ചെയ്യാന്‍ സ്ഥലത്തുണ്ടാകണം. സ്ഥലത്തും പുറത്തും അടിയന്തര സാഹചര്യമുണ്ടായാല്‍ കൈകാര്യം ചെയ്യുന്നതിനായി എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: