കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ നല്കിയ ഹര്‍ജികളില്‍ ഇന്ന് ഹൈക്കോടതി വിധി പറഞ്ഞേക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ നല്കിയ ഹര്‍ജി വാദം പൂര്‍ത്തിയായതോടെയാണ് സിംഗിള്‍ബെഞ്ച് വിധി പറയാന്‍ മാറ്റിയത്.
കണ്ണൂരിലെ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജിനെ 2014 സെപ്തംബര്‍ ഒന്നിനാണ് സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയത്. അന്വേഷണം 2014 ഒക്ടോബര്‍ 28 ന് സിബിഐ ഏറ്റെടുത്തു. തുടര്‍ന്ന് കേസിലെ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തി.
മനോജിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഗൂഢാലോചന കേസിലാണ് പി ജയരാജനെ പ്രതിയാക്കിയത്. കേരളത്തില്‍ നടന്ന ഒരു സംഭവത്തില്‍ യുഎപിഎ പ്രകാരം കുറ്റം ചുമത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്നും ഇതു തേടാതെ സിബിഐ യുഎപിഎ ചുമത്തിയെന്നുമാണ് പ്രതികളുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: