കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മിഷനംഗങ്ങളായി രണ്ടു പേരെ നിയമിച്ചതു റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചു. വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റിയംഗമായ ടിബി സുരേഷ്, ശ്യാമളാദേവി (കാസര്‍ഗോഡ്) എന്നിവരുടെ നിയമനമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നത്.
ബാലാവകാശ കമ്മിഷന് അംഗങ്ങളുടെ നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടിയ ശേഷം സുരേഷില്‍ നിന്നും ശ്യാമളയില്‍ നിന്നും അപേക്ഷ വാങ്ങി നിയമിച്ചുവെന്നായിരുന്നു ആരോപണം. മാത്രമല്ല, ടിബി സുരേഷിനെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഇരുവരുടെയും നിയമനം റദ്ദാക്കിയത്. ഇതിനെതിരെ ടിബി സുരേഷും ശ്യാമളാദേവിയും നല്കിയ അപ്പീലുകള്‍ പരിഗണിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: