സംസാരിക്കാന്‍ കഴിയുന്നു എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ നേട്ടം. സംസാരിക്കാതിരിക്കുന്നു എന്നതാണ് വലിയ പരാജയം. നമ്മുടെ പ്രതീക്ഷകള്‍ ഭാവിയില്‍ യാഥാര്‍ഥ്യമാവും. സാങ്കേതികത നമുക്കൊപ്പമുണ്ട്. ഒന്നു മാത്രം ചെയ്യുക, പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കുക.
മസ്തിഷ്കത്തെ ഒരു കംപ്യൂട്ടറായാണ് ഞാന്‍ കാണുന്നത്. വിവിധ ഭാഗങ്ങള്‍ തകരാരിലാവുമ്പോള് അതിന്റെ പ്രവര്‍ത്തനം നിലയ്ക്കും. തകര്‍ന്ന കംപ്യൂട്ടറുകള്‍ക്ക് സ്വര്‍ഗമോ മരണാനന്തര ജിവിതമോ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.
പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയില്ല. നമ്മുടെ വിധി നിശ്ചയിക്കാനും ആര്‍ക്കും കഴിയില്ല. സ്വര്‍ഗവും മരണാനന്തര ജീവിതവുമില്ല. ഈ പ്രപഞ്ചത്തിന്റെ ഉദാത്തമായ രൂപകല്‍പ്പന ആസ്വദിക്കാന്‍ ഒറ്റജീവിതമേയുള്ളൂ, അതിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ഇരുപത്തൊന്നാമത്തെ വയസില്‍ എന്റെ പ്രതീക്ഷകള്‍ ശൂന്യമായതാണ്. അതിനു ശേഷമുള്ളതെല്ലാം ബോണസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: