അവസര വാദത്തിന്റെ ‘ആയാ റാം ഗയാ റാം’ ആയി മാറി ജനതാദള്‍ (യു-ശരദ് യാദവ് വിഭാഗം) നേതാവ് എം.പി. വീരേന്ദ്രകുമാര്‍. രാജ്യസഭയില്‍ നിന്ന് അദ്ദേഹം രാജിവച്ചുണ്ടായ ഒഴിവില്‍ അദ്ദേഹം തന്നെ മത്സരിക്കുന്നു. പക്ഷേ ഇക്കുറി എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്! സ്വതന്ത്രനെന്നു പറയുകയും ചെയ്യും. ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെത്തന്നെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഏകകണ്ഠമായി തീരുമാനിച്ചെന്നു പറയുന്നത് ആ പാര്‍ട്ടിയില്‍ വേറെയും ആളുണ്ടെന്ന് പോഴന്മാരായ ജനം വിശ്വസിക്കട്ടെ എന്നു കരുതിയാണ് രാജ്യസഭാ സീറ്റ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു)വിന് നല്കാന് കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗം തീരുമാനിച്ചിരുന്നു.
വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയം വളരെ വ്യക്തം. സ്ഥാവരജംഗമങ്ങളുടെ മൂല്യം പത്തായിരം കോടി വരും.അവ സംരക്ഷിക്കപ്പെടണം. ജീവിതകാലം മുഴവന്‍ എംപി ആയിരിക്കണം.
കെ.എ. സോളമന്,
ചേര്‍ത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക: