തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക നല്കിയ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി.മുരളീധരന് തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം.
ഇന്നലെ രാവിലെ മുംബൈയില്‍ നിന്ന് എത്തിയ അദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ബൈക്ക്റാലിയുടെ അകമ്പടിയോടെ മുരളീധരനെ നഗരത്തിലേക്ക് ആനയിച്ചു. ബിജെപി സംസ്ഥാന ഓഫീസില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വി.മുരളീധരനെ സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നു. സംസ്ഥാന ഓഫീസില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും ഒ.രാജഗോപാല്‍ എംഎല്‍എയുടേയും നേതൃത്വത്തിലായിരുന്നു സ്വീകരണം. മധുരം നല്‍കിയും പൂക്കള്‍ വിതറിയും പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവച്ചു. വിവിധ സംഘടനകള്‍ക്കു വേണ്ടി മുരളീധരനെ ഷാളണിയിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരുള്‍പ്പടെ സ്വീകരണത്തില്‍ പങ്കാളികളായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, വക്താവ് ജെ.ആര്. പത്മകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം കരമന ജയന് ,മേഖലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, മണ്ഡലം പ്രസിഡന്റ് കെ.രാജശേഖരന്, ജില്ലാ വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാര്‍, ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന്, പട്ടിക ജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.സുധീര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ്, നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെ നേതാക്കള്‍ സ്വീകരണത്തില്‍ പങ്കാളികളായി.
തന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം കേരളത്തിനു ലഭിച്ച അംഗീകാരമാണെന്ന് മുരളീധരന് പറഞ്ഞു. സിപിഎമ്മിന്റെ അക്രമത്തിനും ദുര്‍ഭരണത്തിനുമെതിരായ ചെറുത്തു നില്‍പ്പ് ശക്തമായി തുടരുന്നതിനുള്ള പിന്തുണകൂടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം പറഞ്ഞു കേരളത്തിലെ ബിജെപി പ്രവര്‍ത്തനത്തിന് ഊര്‍ജ്ജവും കരുത്തും പകരാന്‍ ഇത് കാരണമാകുമെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: