ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ ചാവേർ പൊട്ടിത്തെറിച്ച് ഒൻപത് പേർ മരിച്ചു. ബുധനാഴ്ച ലാഹോർ നഗരത്തിലെ ചെക്ക് പോയിൻ്റിനു സമീപമാണ് ചാവേർസ്ഫോടനം ഉണ്ടായത്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും നാല് സാധാരണക്കാരുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 27 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
നഗരത്തിലെ മുസ്ലീം പ്രാർത്ഥനാ കേന്ദ്രത്തിനു സമീപമാണ് സ്ഫോടനം നടന്നത്. പ്രാർത്ഥന കേന്ദ്രത്തിൽ നിന്നും വിശ്വാസികൾ മടങ്ങിയ ശേഷമാണ് ഉഗ്രസ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ സംഘടനയായ തെഹ്രിക് ഇ താലിബാൻ ഏറ്റെടുത്തു. ചാവേർ സ്ഫോടനം തന്നെയാണ് നടത്തിയതെന്ന് ഭീകരസംഘടന വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: